എനിക്ക് മഴയായിരുന്നു അവള്‍ പ്രണയത്തിന്റെ നനുത്ത സുഖമുള്ള മഴ....
ചായം പൂശിയ കോലങ്ങൾ...
നീ തേച്ചുപിടിപ്പിച്ച മുഖഛായങ്ങളുടെ കൂട്ടത്തിൽ എവിടെയെങ്കിലും പ്രാണനായി കേഴുന്ന ഒരു കോമാളിയുടെ വേഷം നീ കണ്ടിരുന്നുവോ...
വിരലുകളാൽ മുദ്രകൾ തീർത്തും, മുഖങ്ങളിൽ മാറിമറിയുന്ന ലാസ്യഭാവങ്ങളാലും നീ നൽകിയ പ്രണയത്തിന്റെ ഭാവം
പറയാതെ പറഞ്ഞും, കേൾക്കാതെ കേട്ടും, നീ എന്ന പ്രണയത്തെ ഞാൻ എന്റെ പ്രാണനെന്നപോലെ ഹൃദയത്തിൽ ചേർത്തുവെച്ചു,
പ്രണയമെന്ന നീ ഒരു മഴയായി പെയ്തൊഴിയുമ്പോൾ നിന്നെ എന്റെ കൈ കുന്പളിൽ ഒതിക്കി ഞാൻ താലോലിക്കുമായിരുന്നു എന്നിട്ടും നീ ഒന്നും പറയാതെ...
വിരലുകളാൽ മുദ്രകൾ തീർത്തും, മുഖങ്ങളിൽ മാറിമറിയുന്ന ലാസ്യഭാവങ്ങളാലും നീ നൽകിയ പ്രണയത്തിന്റെ ഭാവം
പറയാതെ പറഞ്ഞും, കേൾക്കാതെ കേട്ടും, നീ എന്ന പ്രണയത്തെ ഞാൻ എന്റെ പ്രാണനെന്നപോലെ ഹൃദയത്തിൽ ചേർത്തുവെച്ചു,
പ്രണയമെന്ന നീ ഒരു മഴയായി പെയ്തൊഴിയുമ്പോൾ നിന്നെ എന്റെ കൈ കുന്പളിൽ ഒതിക്കി ഞാൻ താലോലിക്കുമായിരുന്നു എന്നിട്ടും നീ ഒന്നും പറയാതെ...
നിന്റെ കാൽ ചിലങ്കകൾ തൻ മണിനാദം തെന്നി വീശുന്ന കാറ്റിന്റെ കൂടെ ചിന്നി ചിതറി വീഴുന്ന മഴത്തുള്ളികളെപോലെ എന്റെ ഹൃദയത്തിൻ നോന്പരമായി തേങ്ങിയപ്പോളും .. ചിന്നിച്ചിതറിയ എന്റെ സ്വപ്നങ്ങൾ മഴയ്ക്കു മുൻപേ ആകാശങ്ങളിൽ ഇരുണ്ടുകൂടിയ മേഘങ്ങളെ പോലെ എങ്ങോട്ടെന്നില്ലാതെ കാറ്റിനോടൊപ്പം സഞ്ചരിച്ചപ്പോളും ഞാൻ നിന്നെ പ്രാണനു തുല്യം പ്രണയിച്ചു.
നിന്റെ പദസരങ്ങൾക്കും നിന്റെ നട്ട്യാ മുദ്രകൾക്കുമുണ്ടാകും നമ്മുടെ കഥകൾ ചൊല്ലാൻ. നീ പ്രണയത്തിൽ തീർത്തുതന്ന നീർമതള തണലിൽ നിന്റെ സ്വപ്ങ്ങളെ ചാരി ഒരു വെയിൽതുന്പിയെന്നോണം പ്രാണനായ് കെഴുന്പോളും നിന്റെ അടങ്ങാത്ത മോഹങ്ങളേ നീ കര സ്പര്ശങ്ങളായി എന്റെ ശരീരങ്ങളിൽ കോറിയിടുന്പോളും ഞാൻ അറിഞ്ഞിരുന്നില്ല്ല നീ എന്നെ ഓർമ്മകളുടെ നിഘൂടതിയിലേക്കു വലിച്ചെറിയുമെന്നു.
നിന്റെ പാദസ്വരങ്ങളുടെ കിളികൊഞ്ചലുകൾ ഒരു മധുരനൊന്പരകാറ്റായി എന്റെ ഹൃദയത്തിൽ നിന്നും അകലുന്നത് അറിയാതെ നിന്റെ ഇഷ്ടങ്ങളെ ഇരുകൈകളാൽ കോരിയെടുത്തു ഞാൻ എന്നിലേക്ക് അടക്കിപിടിച്ചു.
അവസാനം ഓർമ്മകളുടെ ഭാണ്ഡം സമ്മാനിച്ച് നീ പോകുന്നത് നിനക്കണ്ണുകളോടെ ഞാൻ അറിഞ്ഞപ്പോളും നിന്റെ പ്രണയത്തിന്റെ മുഖംമൂടിയിലെ ചായങ്ങളെയും ഞാൻ പ്രണയിച്ചു.
എന്തിനാണു നീ എന്നെ സ്നേഹിച്ചത്, എന്തിനാണ് നീ എന്നെ സ്വപ്നങ്ങൾ കാണാൻ പിടിപ്പിച്ചത് പറയാൻ മറന്ന ചോദ്യങ്ങളും ഉത്തരങ്ങളും മനസ്സിൽ ബാക്കിവെച്ചു എന്തിനാണ് നീ അകലുന്നത്, ആർക്കുവേണ്ടിയാണ് എന്നെ തനിച്ചാക്കി പോകുന്നത് എന്ന് പോലും അറിയാതെ ഞാൻ എന്റെ മനസിന്റെ ശൂന്യതതയിലേക്കു തളന്നിരുന്നു.
പ്രത്യാശയുടെ പൊൻപുലരി നൽകി എനിക്കായ് മീട്ടിയ ശ്രുതികൾ കോർത്തെടുക്കുന്പോൾ അവളുടെ മുഖചായങ്ങൾക്കു പിന്നിലെ ഒരുപിടി മുഖംമൂടിയണിഞ്ഞ കവചങ്ങൾ ഞാൻ അറിയാതെപോയി...
ഇരുട്ടിന്റെ മറവിൽ കൂട്ടിയിട്ട ചായങ്ങൾക്കിടയില്ലേക് എന്നെ വലിച്ചെറിഞ്ഞു അവൾ യാത്ര തുടർന്നു. പിന്നെയും ചായങ്ങളുടെയും മുദ്രകളുടെയും പ്രണയലാസ്യഭാവങ്ങളിലേക്കു.
ഇനിയെതു ജന്മ ജന്മത്തരങ്ങളിൽ കാണുമെന്നുപോലും പറയാതെ... കാത്തുനില്കാതെ ഇരുട്ടിന്റെ മറവിലേക്കു നിലാവ് മറയുന്നത് പോലെ അവൾ യാത്ര പോലും പറയാതെ...
ആടിത്തിമിർത്ത ആട്ടങ്ങളിൽ എന്റെ നീറുന്ന തേങ്ങലുകൾ നീ കേൾക്കാതെ പോകുന്പോൾ, എന്റെ പ്രണയത്തിന്റെ നൊന്പരക്കോലങ്ങൾ പ്രാണവേദനയാൽ തുടിച്ചുകൊണ്ടേയിരുന്നു നിനക്കായ്.
വസന്തവും ഗ്രീഷ്മവും കാലമെത്ര കടന്നാലും ഇഷ്ട്ടമാന്നെന്നു നീയാദ്യം പറഞ്ഞനാൾ എന്റെ നേഞ്ചോടുരുമ്മി എന്റെ മാറിലേക്ക് തലചായ്ച്ചു നിന്നനേരം വസന്തങ്ങളുടെ ഗൃതുക്കൾ നൃത്തംമാടുന്ന പൂക്കളെപോലെ ഇളം കാറ്റിന്റെ നേർത്ത ചലനങ്ങളാൽ നിന്റെ മുടിയിഴകൾ എന്റെ മുഖത്തു ഒരു മയിൽപീലി കണക്കെ ഇതളുകളായി പടർന്നപ്പോൾ നിന്നിലെ ഗന്ധം എന്റെ സിരകളെ തൊട്ടുണർത്തിയതും ഞാൻ ഇന്നും അറിയുന്നു..
ഒരിക്കൽ നഷ്ടബോധം നിന്നെ തേടി അടുക്കുന്പോൾ, ഇരുട്ടിന്റെ മറവിലേക്കു നീ വലിച്ചെറിഞ്ഞ മുഖങ്ങളോരോന്നും നീ എന്ന നിഴലിനെ നോക്കി ഇരുണ്ട ആകാശത്തെ കീറിമുറിച്ചു മിന്നിമറയുന്ന ഇടി മിന്നൽ പിണരുകൾ പോലെ ആർത്തട്ടഹസിക്കും ആ മുഖങ്ങളിലെവിടേയും നീ തിരയുന്ന ഈ പാതിമഞ്ഞ മുഖം ഉണ്ടാകില്ല...
നീ ആടിത്തീർത്ത വേഷങ്ങൾ ഓരോന്നും ഇതളുകൾ കൊഴിഞ്ഞ പുഷ്പങ്ങളെപോലെ വാടിയുതിർന്നു വീണാലും,
നിന്റെ കണ്ണുനീരിന്റെ അശ്രുകണങ്ങൾ പൊട്ടിച്ചിതറിയ ചിലങ്കതൻ മണികളെ പോലെ തെന്നിത്തെറിച്ചു നിന്റെ മുഖച്ഛായങ്ങളിലൂടെ ഒലിച്ചിറങ്ങി ഭൂമിയിൽ നിഴൽ കോലങ്ങളായി നൃത്തമാടിയാലും,
നീ എന്ന രൂപം വർണ്ണങ്ങൾ ഇല്ലാതെ അന്ധകാരത്തിന്റെ നോവിലേക്ക് തിരിഞ്ഞു നടന്നകലുന്പോൾ,
ഇരുട്ടിന്റെ മറവിയിലേക്കു നീ വലിച്ചെറിഞ്ഞ ചായകൂട്ടുങ്ങൾക്കിടയിൽ പാതിമാഞ്ഞ മുഖവുമായി നിന്നരികിലേക്കായി ഓടിയെത്താൻ നിന്റെ പ്രാണനായി ഞാൻ ഉണ്ടാകും...
റാന്തൽ വിളക്കിന്റെ ഇരുണ്ട വെളിച്ചത്തിൽ നിനക്കായ് കരുതിയ നിന്റെ ചിലങ്കകൾക്കൊപ്പം. നിന്റെ മുഖഛായങ്ങളുടെ നിറക്കൂട്ടുമായി.
oru thanks parayathe poyalserikathilla.... ente.
മഞ്ഞുതുള്ളി..oru thanks parayathe poyalserikathilla.... ente.